Wednesday 24 March 2010

ഉസിലം പെട്ടിയും വിരുദനഗറും

ഉസിലം പെട്ടിയും വിരുദനഗറും

രണ്ടും തമിഴ്നാട്ടില്‍.
ആദ്യത്തേത് പെണ്‍കുഞ്ഞങ്ങളെ കൊന്നുകളയുന്ന നാട്.
രണാമത്തേത് മുതിര്‍ന്ന പൗരന്മാരെ കൊന്നു കളയുന്ന നാടും.
ഉസിലമ്പെട്ടിയിലെ പെണ്‍ശിശുവധങ്ങളെ കുറിച്ചു ലോകം
അറിയുന്നത് 1992 ല്‍.ആയിരം പെണ്‍കുട്ടികള്‍ ജനിച്ചാല്‍
ഊശ്ഈള്‍ആആമ്മ് പ്പേട്ട്ഈയ്യ്ഈള്‍ 913 പേര്‍ മാത്രമേ
ജീവിച്ചു കാണുന്നുള്ളു. ദേശീയ ശരാശരി 1000/933 ആണ്‍.
ഭാഗ്യമെന്നു പറയട്ടെ,കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങള്‍ ആണു
കൂടുതല്‍.നെല്‍മണി തീറ്റിക്കല്‍,കീടനാശിനി നല്‍കല്‍,ശ്വാസം
മുട്ടിക്കള്‍,പട്ടിണിയ്ക്കിടല്‍,ചികിസാ നിഷേധം എന്നിവ വഴി
ഉസിലമ്പെട്ടിയില്‍ പെണ്‍കുഞ്ഞങ്ങളെ വധിക്കുന്നു.മരണം റിപ്പോര്‍ട്ട്
ചെയ്യപ്പെടില്ല.കാണാതെ പോകല്‍ മാത്രം.കഴിഞ്ഞവര്‍ഷം കാണാതെ
പോയ 1254 പെണ്‍കുട്ടികളില്‍ 730 പേര്‍ കൊല്ലപ്പെടുകയായിരുന്നുവത്രേ.

വിരുദനഗറിലെ തലൈകൂതല്‍

2010 ജനുവരി 25 ന് ഡക്കാണ്‍ ഹെറാള്‍ഡില്‍ ആ വര്‍ത്ത വന്നു.
അനതര്‍ദേശീയ തലത്തില്‍ വാര്‍ത്ത പടര്‍ന്നു. തലൈകൂതല്‍ എന്ന വിചിത്ര
ആചാരം. പ്രായം ചെന്നു രോഗബാധിതരായി കിടക്കയില്‍ കിടക്കുന്ന
കാരണവരെ കൊന്നു കളയുന്ന രീതി.നല്ലതു പോലെ എണ്ണ തേപ്പിച്ചു
കുളിപ്പിക്കുന്നു.തുടര്‍ന്നു ധാരാളം കരിക്കിന്‍ വെള്ളം കൊടുക്കുന്നു. ചിലര്‍
അല്‍പം വിഷവും ചേര്‍ക്കുമത്രേ.രണ്ടു ദിവസത്തിനുള്ളില്‍ കാരണവര്‍/വത്തി
പനിയും സന്നിയും പിടിച്ചു യമലോകം പൂകും.സമൂഹത്തിന്‍ റെ അംഗീകാരത്തോറ്റെ
നടത്തപ്പെടുന്ന പ്രാകൃത ദയാവധം

Monday 22 March 2010

Kanam Sankara Pillai

Thank u kanam for calling me. I am writing some features in Kalakoumudi and Kerala Sabdam wkly now and then. Koumudi u are reading. In sabdam I have written about K G Balakrishnan, our C J, who is my close friend since childwood. We had been his guests in Delhi for a wk, during last onam holidays.
Another article was about Prof.Sunny Thomas, the chief coach of Indian Shooting team. He is also my close friend since '71.
This is a trial posting O K ?

Friday 19 March 2010

ദയാവധം നെതര്‍ലാണ്ടില്‍

ദയാവധം നെതര്‍ലാണ്ടില്‍

നാസ്സി ജര്‍മ്മനിയില്‍ അംഗവൈകല്യം വന്നവരേയും മനോരോഗികളേയും
ദയാവധത്തിനിരയാക്കിയിരുന്നു.1973 മുതല്‍ ഗുരുതരമായ രോഗികളെ
അവരുടെ ആവശ്യപ്രകാരം നെതര്‍ലണ്ടിലെ ഡോക്ടറന്മാര്‍ ദയാവധത്തിനിരയാക്കിയിരുന്നു.
1990 ല്‍ അത്തരം കേസുകളില്‍ 18 ശതമാനവും 1995 ല്‍ 41 ശതമാനവും
റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നില്ല.തുടര്‍ന്നു 2002 ല്‍ ഡച്ച് യൂതനേഷ്യാ ആക്ട് നിലവില്‍ വന്നു.

രോഗി സ്വതന്ത്രമായി തീരുമാനമെടുത്ത് രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഒരു ഡോക്ടര്‍ക്കു
ദയാവ്ധത്തിനു സഹായിക്കാ,.സഹിക്കവയ്യാത്ത ജീവിതാവ്സ്ഥയായിരിക്കണം.ആശ്വാസം
കിട്ടാന്‍ മറ്റൊരു വഴിയും കാണരുത്.രോഗി തനിയെ ഔഷധം കുത്തി വച്ചു മരണം
കൈവരിക്കണം.ചികില്‍സിക്കുന്ന ഡോക്ടറെ കൂടാതെ ചികിസയൗമായും രോഗിയുമായും
ബന്ധമില്ലാത്ത മറ്റൊരു ഡോക്ടര്‍ കൂടി രേഖാമൂലം ദയാവധത്തെ അനുകൂലിക്കണം.
സമ്മതപത്രങ്ങള്‍ പൂര്‍ണ്ണമായി പൂരിപ്പിക്കണം.രോഗി മനോരോഗിയെങ്കില്‍ ഡോക്ടര്‍മാരില്‍
ഒരാള്‍ മനോരോഗചികിസകന്‍ ആയിരിക്കണം.സാധാരണ മരണം എന്നു റിപ്പോര്‍ട്ടു ചെയ്യാന്‍
പാടില്ല.

ഇപ്പോള്‍ നെതര്‍ ലണ്ടില്‍ 60 ശതമാനം ദയാവധങ്ങളും രിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു.
1999 ല്‍ 2216 പേര്‍ ദയാവധം സ്വീകരിച്ചു. 2003 ല്‍ 1626 പേരും(മൊത്തം
മരണങ്ങളില്‍ 1.8 ശതമാനം)

2010 ഫെബ്രുവരിയില്‍ ഔട്ട് ഓഫ് ഫ്രീ വില്‍ എന്ന പൗരസംഘടന 70 കഴിഞ്ഞ
മുതിര്‍ന്ന പൗരര്‍ ആവശ്യപ്പെട്ടാല്‍ രോഗം ഇല്ല എങ്കിലും ദയാവധത്തിനു സഹായം
കിട്ടാന്‍ അര്‍ഹത ഉള്ളവരായി അംഗീകരിക്കപ്പേടണം എന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു

DISCUSSION IN KOOTTAM

To legalize or not to legalize Euthanesia

To kill or not to kill

Followers